ജീവിക്കുന്ന നക്ഷത്രങ്ങൾ
ബാല്യകാല ഓർമ്മകളിൽ ഏറ്റവും തെളിഞ്ഞു വരുന്ന ഒന്നാണ് അമ്മയുടെ കയ്യും പിടിച്ച് തൊട്ടിപ്പാളെ തറവാടിന്റെ പടികെയറിച്ചെല്ലുമ്പോൾ കാണുന്ന മുത്തശ്ശിയുടെ (അമ്മയുടെ അമ്മുമ്മ)വിരിഞ്ഞ കണ്ണും വിടർന്ന കവിളും... പല്ലില്ലായിരുന്നുവെങ്കിലും നല്ല ഭംഗിയായിരുന്നു മുത്തശ്ശി ആ ചിരിക്ക് അടിച്ചുപൊളി ഹിന്ദി പാട്ടുകേട്ട് ഞാൻ ഡപ്പാങ്കുത്ത് കാണിക്കുന്നത് കണ്ട് അത്ഭുതത്തോടുകൂടി എന്നെ നോക്കുന്ന മുത്തശ്ശിയുടെ ഭാവങ്ങളും ഞാൻ മറന്നട്ടില്ല. പല്ലു തേച്ചു കഴിഞ്ഞ് വടുക്കോറത്തെ ഇട്ടിരിക്കുന്ന തോർത്തിന് പകരം മുത്തശ്ശി ധരിച്ചിരിക്കുന്ന മുണ്ടിൽ മുഖം തുടച്ചു ഓടിയതിനൊക്കെ കിട്ടിയ ശകാരങ്ങളും ഓർക്കുന്നു.... വെല്യമ്മുമ്മ(മുത്തശ്ശന്റെ സഹോദരി) പറമ്പിൽ ജാതി പറക്കാൻ ഇറങ്ങമ്പോൾ പിന്നാലെ ഓടി വന്നു കയ്യിൽ ഒതുങ്ങാത്ത അത്രയും ജാതിക്കകൾ പിടിച്ചു തരാറുള്ളതൊക്കെ ഒരു കൗതുകം ആയി ഇന്ന് തോന്നുന്നു. നെയ്യുകൂട്ടിയ ചോറ് ഉരുള ഉരുളയാക്കി ഊട്ടി തരാറില്ലെ വെല്യമ്മുമ്മ... അതിന്റെ രുചി വേറെ ആരുടെ കയ്യിൽ നിന്നും അനുഭവപ്പെട്ടട്ടില്ല. നിങ്ങള...